Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training

മൂല്യാധിഷ്ഠിത രാഷ്‌ട്രീയ പരിശീലനം വേണം: മാർ റാഫേൽ തട്ടിൽ

കൊച്ചി: രാഷ്‌ട്രീയരംഗത്ത് മൂല്യബോധവും സാമൂഹ്യബോധവും വളർത്താൻ പഠന, പരിശീലന പദ്ധതികൾ അനിവാര്യമാണെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.

കത്തോലിക്ക കോൺഗ്രസ്‌ രൂപീകരിച്ച പൊളിറ്റിക്കൽ അക്കാദമി എറണാകുളം പിഒസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയരംഗത്ത് പുതുതലമുറയെ വാർത്തെടുക്കാനും അതുവഴി രാജ്യത്തിന്‍റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാനും പൊളിറ്റിക്കൽ അക്കാദമിയിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനത്തിനു സാധിക്കണം.

എല്ലാവിഭാഗം ആളുകളെയും ഉൾക്കൊള്ളാൻ കഴിയുന്ന രാഷ്‌ട്രീയസംസ്കാരം വളർത്തിയെടുക്കണം. ലോകത്തിന്‍റെ വളർച്ചയ്ക്കൊപ്പം മുന്നേറാൻ സാധിക്കുന്ന തലമുറയെ വാർത്തെടുക്കാൻ കത്തോലിക്ക കോൺഗ്രസിന്‍റെ ഈ നിർണായക സംരംഭത്തിനു സാധിക്കണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

മുംബൈയിൽ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് നാഷണൽ കോൺഫറൻസിന്‍റെ പോസ്റ്റർ മാർ തട്ടിൽ പ്രകാശനം ചെയ്തു.

സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങളുടെ നിഷേധവും വിവിധ അധിനിവേശങ്ങളും ചെറുക്കാൻ കത്തോലിക്ക കോൺഗ്രസ് പ്രാപ്തമാണെന്നതു ശ്ലാഘനീയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് ജെ.ബി. കോശി കമ്മീഷൻ പഠനശിബിരവും കേന്ദ്ര പ്രതിനിധിസഭാ യോഗവും നടന്നു. എഫ്സിആർഎ നിയമഭേദഗതി പിൻവലിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ റിപ്പോർട്ടും ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ കണക്കും അവതരിപ്പിച്ചു.

Education

ജര്‍മന്‍ ഭാഷാ പരിശീലനത്തിന് അപേക്ഷിക്കാം

കോട്ടയം: കോട്ടയം, നെടുംകുന്നം, മൈലാടി, കൊല്ലത്ത് തേവലക്കര ലോക രക്ഷകാ ഹോസ്പിറ്റല്‍ കാമ്പസിലും പ്രവര്‍ത്തിക്കുന്ന വിന്‍സെന്‍ഷ്യന്‍ വൈദികരുടെ സ്ഥാപനമായ ഡി പോള്‍ ലിങ്കിസ്റ്റിക്ക് കോച്ചിംഗ് സെന്‍ററില്‍ ജര്‍മന്‍ ഭാഷാ പരിശീലനം നടത്താം. ജര്‍മന്‍ ഭാഷയുടെ എ വണ്‍, എ ടു, ബി വണ്‍, ബി ടു, തലങ്ങള്‍ പഠിക്കാനുള്ള അവസരമുണ്ട്.

ജര്‍മ്മനിയില്‍ നിന്നുള്ള അധ്യാപകരും, സ്വദേശിയരായ അധ്യാപകരും ക്ലാസെടുക്കും. ജര്‍മ്മന്‍ ഭാഷാ പരിശീലന ത്തിനുശേഷം ജര്‍മ്മനിയില്‍ വിവിധ ഔസ്ബില്‍ഡുംഗ് കോഴ്സുകള്‍ ഫ്രീയായി - ഓരോ മാസവും ഒന്നേകാല്‍ ലക്ഷത്തോളം രൂപ സ്റ്റെപ്പന്‍റോടെ പഠിക്കാനും അവസരമുണ്ട്. പഠനത്തിനുശേഷം ജോലിയും ലഭിക്കും.

നഴ്‌സുമാര്‍ക്ക് ജര്‍മ്മന്‍ പഠനത്തിനു ശേഷം ജര്‍മനിയില്‍ പോകാന്‍ പ്രോസസിംഗ് ഫീ ആവശ്യമില്ല. പുതിയ ജര്‍മന്‍ എ വണ്‍ ബാച്ചുകള്‍ ഏപ്രില്‍ 14 നും, 21 നും ആരംഭിക്കും. അര്‍ഹരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും.

പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്ക് 9497152734, 9497156278

District News

സ്വയംസഹായ സംഘം ഭാരവാഹികൾക്ക് പരിശീലനം നൽകി


കരിന്പൻ: ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്‍റ് സൊസൈറ്റി നബാർഡിന്‍റെ സഹായത്തോടെ സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾക്കായി നേതൃപരിശീലനം നൽകി. പരിശീലന പരിപാടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സാന്ദ്രാമോൾ ജിന്നി ഉദ്ഘാടനം ചെയ്തു. ’സ്ത്രീ ആരോഗ്യവും വരുമാന വർധനവും’ എന്ന വിഷയത്തിൽ കെയർ ആൻഡ് സേഫ് കോ-ഓർഡിനേറ്റർ റോണി ഗിൽബർട്ട് ക്ലാസ് നയിച്ചു.
എച്ച്ഡി എസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുകുന്നേൽ, നബാർഡ് ഡിഡിഎം എം.എസ്. അരുണ്‍, ക്രെഡിറ്റ് യൂണിയൻ രൂപത പ്രസിഡന്‍റ് കുഞ്ഞമ്മ തോമസ്, പ്രോജക്ട് ഓഫീസർ സിബി തോമസ്, എബിൻ തോമസ്, ജെയ്നി ഷാജി, ബിബിയ അഗസ്റ്റിൻ, തോമസ് ജോർജ്, ശരത് ശശി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

District News

പിഎസ്എസ്പി തൊഴിൽപരിശീലനം: തയ്യൽമെഷീനുകൾ വിതരണം ചെയ്തു

അഗളി: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ ടൈലറിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് തവണ വ്യവസ്ഥയിൽ ടൈലറിംഗ് മെഷീനുകൾ വിതരണം ചെയ്തു.

വിതരണ പരിപാടി ഫാത്തിമമാതാ ദേവാലയത്തിലെ അസിസ്റ്റന്‍റ് വികാരി ഫാ. സാൻജോ ചിറയത്ത് ഉദ്ഘാടനം ചെയ്തു. പരിശീലനം പൂർത്തിയാക്കിയ സ്ത്രീകൾക്ക് ടൈലറിംഗ് രംഗത്ത് സ്വയംതൊഴിൽ ആരംഭിക്കാനും ചെറുസംരംഭങ്ങളിലേക്ക് കടക്കാനും ഈ പദ്ധതി സഹായകരമാകും.
ജൻഡർ ഡിപ്പാർട്മെന്‍റിന്‍റെ നേതൃത്വത്തിലാണ് തയ്യൽ പരിശീലനവും മെഷീൻ വിതരണവും സംഘടിപ്പിച്ചത്. പിഎസ്എസ്പി യുടെ അട്ടപ്പാടി ബ്ലോക്ക് ആനിമേറ്റർ സാന്‍റി റെജി പരിപാടിയുടെ ഏകോപനം നിർവഹിച്ചു.

അറുപത് പേർ പങ്കെടുത്തപരിപാടിയിൽ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ, പിഎസ്എസ്പി യിലെ പ്രതിനിധികൾ, പരിശീലകർ എന്നിവർ പങ്കെടുത്തു.

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തിങ്കളാഴ്ച തുടങ്ങും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തിങ്കളാഴ്ച തുടങ്ങും. സംസ്ഥാനത്ത് ഏകദേശം 35,000ത്തോളം പോളിംഗ് ബൂത്തുകളാണ് ഉള്ളത്.

ഒരു ബൂത്തിന് നാലു ജീവനക്കാർ എന്ന നിലയിൽ 1.40 ലക്ഷം ജീവനക്കാരെയാണ് തെരഞ്ഞെടുപ്പു ജോലിക്കായി നിയോഗിക്കുന്നത്. 30,000 ത്തോളം റിസർവ് ജീവനക്കാരുമുണ്ടാകും. ഇവർക്കുള്ള പരിശീലനമാണ് തിങ്കളാഴ്ച തുടങ്ങുക.

നിയമന ഉത്തരവിൽ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിത കേന്ദ്രങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.

 

National

പാർട്ടി പരിശീലനത്തിന് രാഹുൽ ഗാന്ധി വൈകിയെത്തി; ശിക്ഷയായി പത്ത് തവണ പുഷ് അപ് എടുപ്പിച്ചു

ഭോപ്പാൽ: പാർട്ടി പ്രവർത്തകർക്കുള്ള പരിശീലപരിപാടിയിൽ വൈകിയെത്തിയ രാഹുൽ ഗാന്ധിക്ക് കടുത്ത ശിക്ഷ നൽകി. 10 പുഷ് അപ്പാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന് എടുക്കേണ്ടി വന്നത്. മധ്യപ്രദേശിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള പരിപാടിക്കിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.

ബിഹാറിലെ പ്രചാരണത്തിനിടയിൽ നിന്നാണ് രാഹുൽ ഗാന്ധി പരിപാടിക്കെത്തിയത്. പരിശീലന പരിപാടിയിൽ വൈകി വരുന്നവർക്ക് ശിക്ഷാ നടപടിയുണ്ടെന്ന് പരിശീലനത്തിന്‍റെ ചുമതലക്കാരനായ സച്ചിൻ റാവു രാഹുൽ ഗാന്ധിയോട് പറഞ്ഞു. ഇതോടെ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച രാഹുൽ സച്ചിൻ റാവുവിന്‍റെ നിർദേശ പ്രകാരം 10 പുഷ് അപ്പ് എടുക്കുകയായിരുന്നു.

രാഹുലിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ് അപ്പ് എടുത്തു. ഇതിനു പിന്നാലെ രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ബിഹാർ തെരഞ്ഞെടുപ്പിനിടയിലും രാഹുൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്നാണ് ബിജെപിയുടെ പരിഹാസം.

Latest News

Corehub Up